Skip to main content

വായനക്കാരന്റെ നിരീക്ഷണം : ഫ്രാൻസിസ് ഇട്ടിക്കോര -ടി.ഡി രാമകൃഷ്ണൻ (പുനർവായന)

 




                   "
കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ" എന്നപേരിൽ ടി.ഡി രാമകൃഷ്ണഎഴുതിയ ഫ്രാസിസ് ഇട്ടിക്കോരയുടെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്നറിഞ്ഞത് മുതൽ  അത് വായിക്കണം എന്നുറപ്പിച്ചിരുന്നു. കാരണം ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിൽ നിന്ന് കിട്ടിയ വായനാനുഭവം തന്നെയാണ്. ഒരു നോവലില്‍ എന്തെല്ലാമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള ഹിംസ, രതി, ഗണിതം, ചരിത്രം എന്നിവയെ അത്ഭുതപ്പെടുത്തുന്ന  രീതിയിൽ കോത്തിണക്കി, ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വളരെ പ്രശസ്തരായ വ്യക്തികളെ വളരെ സമർത്ഥമായി തന്റെ കഥയുമായി മിശ്രണം ചെയ്ത്, ഇട്ടിക്കോര എന്ന ഒരു കഥാപാത്രത്തെ മാത്രമല്ല ഒരു കുലത്തെയും അവരുടെ ആചാരങ്ങളെയും മൊത്തം സൃഷ്ടിച്ചെടുത്ത നോവലിസ്റ്റിന്റെ കഴിവ് വളരെ പ്രശംസനീയമാണ്. അതുകൊണ്ടുതന്നെയാണ് എന്റെ വായനയുടെ പ്രാരംഭദശയിൽ വായിച്ച പുസ്തകം രണ്ടാം ഭാഗം ഇറങ്ങുന്നതിന് മുമ്പ് ഒന്നുകൂടി വായിക്കണം എന്ന് തീരുമാനിച്ചത്.

          പുസ്തകത്തിലേയ്ക്ക് വന്നാൽ അമേരിക്കൻ പട്ടാളത്തിന്റെ ഇറാഖി അധിനിവേശ സമയത്ത് തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ട സേവിയർ ഇട്ടിക്കോര എന്ന പട്ടാളക്കാരഅത്  വീണ്ടെടുക്കുവാൻ വേണ്ടി കേരളത്തിലെ "ദ സ്കൂൾ" എന്ന സ്ഥാപനവുമായി ബന്ധപ്പെടുന്നു. ബിന്ദു, രേഖ,  രശ്മി എന്ന മൂന്ന് യുവതികൾ നിയന്ത്രിക്കുന്ന സ്ഥാപനത്തിലേക്ക് പണമയക്കുവാനായി അവർക്ക് മുമ്പിസേവിയമറ്റൊരു നിബന്ധന കൂടി വയ്ക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ കുന്നംകുളത്ത് ജനിച്ച  ഫ്രാൻസിസ് ഇട്ടിക്കോര എന്ന തന്റെ മുൻഗാമിയായ കച്ചവടക്കാരനെപ്പറ്റിയുള്ള വിവരങ്ങൾ സംഘടിപ്പിക്കണം. അവരത് ഏറ്റെടുക്കുന്നതോടുകൂടി കഥ മുന്നോട്ടു  പോവുകയാണ്. പ്രധമദൃഷ്ട്യാ കുരുമുളക് കച്ചവടക്കാരനാണെങ്കിലും ഗണിതശാസ്ത്രത്തിന് വളരെ വിലപ്പെട്ട സംഭാവനകൾ കിയ വ്യക്തിയാണ് ഇട്ടിക്കോര എന്ന്  സേവിയറിന്റെ മെയിലുകൾ വഴിയും കുന്നംകുളത്തെ സൗഹൃദങ്ങളും ബന്ധങ്ങളും നടത്തുന്ന അന്വേഷണങ്ങൾ വഴിയും സ്കൂളിന്റെ പ്രിസിപ്പാളായ രേഖയ്ക്ക്  മനസ്സിലാകുന്നു. പതിനെട്ടാം കൂറ്റുകാർ  എന്ന് വിളിക്കുന്ന കോരപ്പാപ്പന്റെ പിൻമുറക്കാഒരു പ്രബല ശക്തിയായി കേരളമൊട്ടാകെയുള്ള സമസ്ത മേഖലയിലും പ്രധാന സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെന്നും അവരുടെ സമ്പത്ത് നിലനിത്താനായി പല രഹസ്യ ആചാരങ്ങളും അവർ പിന്തുടന്നുവരുന്നുണ്ടെന്നും കേരളത്തിലെ അന്വേഷണത്തിൽ നിന്നും അവമനസ്സിലാക്കുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോ സ്ഥലങ്ങളിൽ നിന്നുള്ള ഭീഷണികവരുന്നുണ്ടെങ്കിലും അവരത് വകവയ്ക്കാതെ മുന്നോട്ട് തന്നെ പോകുന്നു. ട

സമാന്തരമായി സേവിയർ ഇട്ടിക്കോരയും പ്രിൻസ്റ്റവ്വകലാശാലയിലെ  അധ്യാപികയായിരുന്ന ഹഷിമോട്ടോ മോറിഗാമിയും ഇന്ത്യക്ക് വെളിയിൽ ഉണ്ടായിരുന്ന ഇട്ടിക്കോരയുടെ ചരിത്രം മനസ്സിലാക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. ചരിത്രത്താളുകളിൽ എങ്ങും ഇടം പിടിക്കാത്ത എന്നാൽ ചരിത്രത്തില്‍ വളരെ വലിയൊരു സ്ഥാനം അലങ്കരിക്കേണ്ടിയിരുന്ന കോരയെയും അദ്ദേഹത്തിന്റെ സംഭാവനകളെയും കത്തോലിക്കാ സഭയിലെ പ്രമുഖർ അടക്കമുള്ളവർ ഇല്ലാതാക്കുകയായിരുന്നു എന്ന് അവർ കണ്ടെത്തുന്നു. ഹൈപേഷ്യ സ്കൂൾ ഓഫ് മാത്തമാറ്റിക്സ് എന്ന ഗണിത വിദ്യാലയത്തിനും, അവർ പ്രചരിപ്പിച്ചു വന്ന ഗണിത പഠനത്തിനും വളരെയധികം സംഭാവനകളും നൽകിയ ആളാണ് ഇട്ടിക്കോര എന്ന് അവർ കണ്ടെത്തുന്നു. കേരളത്തിൽ കോരയെക്കുറിച്ച് അന്വേഷിച്ചപ്പോസംഭവിച്ചത് പോലെ പുറം രാജ്യങ്ങളിലെ തിരച്ചിലുകൾക്കിടയിലും അവക്ക് പല ഭീഷണികളും ജീവൻവരെ പോകാൻ പാകത്തിലുള്ള അപകടങ്ങളും സംഭവിക്കുന്നു. കേരളത്തിലെ അന്വേഷണങ്ങളുടെ ഫലമറിയാനും, നഷ്ടപ്പെട്ടുപോയ ലൈംഗികശേഷി തിരിച്ചുപിടിക്കാനും  തന്റെ പൂര്‍വികന്റെ നാട്ടിലേക്കെത്തിയ സേവിയറിനും, 'ദ സ്കൂളിന്റെ' നേതൃത്വത്തില്‍ കേരളത്തില്‍ അന്വേഷണങ്ങള്‍ നടത്തുന്നവര്‍ക്കുമുണ്ടാകുന്ന ചില അനുഭവങ്ങളോടെ, തെല്ലൊരു ചോദ്യചിഹ്നമായിത്തന്നെയാണ് പുസ്തകം അവസാനിക്കുന്നത്.    

കാനിബാളിസം പോലുള്ള ഹിംസാത്മകമായ ഒ‍ട്ടനേകം കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും നോവല്‍ ഒരു ഘട്ടത്തിലും തരിമ്പുപോലും ആസ്വാദ്യകരമല്ലാതാകുന്നില്ല. ഹൈപ്പേഷ്യ, പാൾ എയദോഷ്, അലക്സാണ്ടർ ഗ്രോഥഡിക്ക്, ഡാവിഞ്ചി, റാഫേൽ, സംഗമ ഗ്രാമമാധവൻ, തുപക് അമറു, ലോറൻസോ ഡിമെഡിച്ചി തുടങ്ങി ശരിക്കും ചരിത്രത്തിന്റെ ഭാഗമായിരുന്ന അനേകം മഹാരഥന്മാരെയും ഇതില്‍ പ്രതിപാദിക്കുന്നുണ്ടെന്നതിനാല്‍ ഒരുവേള ഇതെല്ലാം യാഥാര്‍ത്ഥ്യമാണോ എന്നു വായനക്കാരന് തോന്നുന്നതരത്തിലാണ് നോവല്‍ എഴുതിയിരിക്കുന്നത്. ടി ഡി രാമകൃഷ്ണന്റെ ഇട്ടിക്കോര കൂടാതെ മുമ്പ് വായിച്ച നോവലുകൾ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, അന്ധർ ബധിരമൂക, ആൽ എന്നിവയാണ്. അവയെല്ലാം തന്നെ മികച്ച വായനാനുഭവം തന്നിട്ടുള്ളവയാണ്. 

Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...