Skip to main content

വായനക്കാരന്റെ നിരീക്ഷണം: ബീജ ബാങ്കിലെ പെൺകുട്ടി (ജി ആർ ഇന്ദുഗോപൻ )

 


  


 എഴുത്തുകാരിൽ ഏറ്റവും കൂടുതൽ വെർസെറ്റയിലായി എനിക്ക് തോന്നിയത് ജി ആർ ഇന്ദുഗോപനെ തന്നെയാണ്. ഓരോ പുസ്തകവും വായനക്കാരൻ വിചാരിക്കാത്ത മേഖലകളിൽ കൂടെയാണ് അദ്ദേഹം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. അവസാനമായി വായിച്ച ബിജബാങ്കിലെ പെൺകുട്ടി എന്ന പുസ്തകവും മുകളിൽ പറഞ്ഞതിന് അടിവരയിടുന്ന ഒന്നാണ്. പാശം, ബീജ ബാങ്കിലെ പെൺകുട്ടി എന്ന രണ്ടു ചെറു നോവലുകൾ അടങ്ങിയതാണ് ഈ പുസ്തകം.

    "പാശം" എന്ന ചെറു നോവലിലേക്ക് വരികയാണെങ്കിൽ, വാളെടുത്തവൻ വാളാൽ എന്ന പഴഞ്ചൊല്ലിന്റെ വികസിത രൂപം ആയിട്ടാണ് വായിച്ചപ്പോൾ തോന്നിയത്. ജീവിതത്തിലേക്ക് മടങ്ങിവരവില്ലാതെ മരണശയ്യയിൽ കിടക്കുന്നവരുടെ വീട്ടിൽ ആ കിടപ്പിന് ഒരു തീരുമാനം ഉണ്ടാക്കാൻ വേണ്ടി പോകുന്ന ചക്രപാണിയുടെ കഥയാണ് പാശം. ഒരുപാട് കാലം വയ്യാതെ കിടന്ന് വീട്ടുകാർക്ക് ഒരു "ഭാര"മാകുമ്പോൾ അവർ തന്നെയാണ് ചക്രപാണിയെ ഈ പണി ഏൽപ്പിച്ചു വരുന്നത്. അതുകൊണ്ടുതന്നെ കാലന്റെ ഒരു പ്രതിരൂപമായിട്ടാണ് നാട്ടുകാർ അയാളെ കാണുന്നത്. ഇങ്ങനെ മരണം സംഭവിക്കുന്നതിന് പിന്നിലെ ശാസ്ത്രം ഒന്നും അയാൾക്ക് അറിഞ്ഞുടെങ്കിലും ഒന്ന് രണ്ട് തവണ തന്റെ സാന്നിധ്യം ഫലം കണ്ടപ്പോൾ അയാളും അതിൽ വിശ്വസിച്ചു തുടങ്ങി, വരുമാന മാർഗമാക്കുകയും ചെയ്തു. ആദ്യം പറഞ്ഞതുപോലെ വാളെടുത്തവൻ വാളാൽ എന്ന മട്ടിൽ ശേഷം അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളും, പൂർവ്വസൂരിയിൽ ചക്രപാണി ചെയ്ത കാട്ടിക്കൂട്ടലുകളുമാണ് "പാശം" എന്ന ചെറുനോവൽ.


    പുസ്തകത്തിലെ രണ്ടാമത്തെ ചെറു നോവലായ "ബീജബാങ്കിലെ പെൺകുട്ടി"യിലേക്ക് വന്നാൽ ഡൽഹിയിൽ മാനേജ്മെന്റ് ഒന്നാം റാങ്കോടെ പാസായ ഒരു ചെറുപ്പക്കാരന്റെയും അയാളുടെ ബീജം ശേഖരിക്കാൻ വന്ന പെൺകുട്ടിയുടെയും ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളെ പറ്റിയാണ് പറയുന്നത്. പ്രസ്തുത പെൺകുട്ടി ഒരു ബീജബാങ്കിലാണ് ജോലിചെയ്യുന്നത്. പ്രശസ്തരായതും ഉയർന്ന ഐക്യു അല്ലെങ്കിൽ നല്ല ആരോഗ്യം ഉള്ളതുമായ വ്യക്തികളുടെ ബീജമാണ് ഇത്തരത്തിൽ ബീജബാങ്കുകൾ വഴി ശേഖരിക്കുകയും വിദേശത്തുൾപ്പെടെയുള്ള സ്ത്രീകൾക്ക് വലിയ തുകയ്ക്ക് കൈമാറുകയും ചെയ്യുന്നത്. എന്നാൽ കഥാനായകനോട് അടുക്കും തോറും ഈ പെൺകുട്ടിക്ക് അയാളോടുള്ള മനോഭാവം മാറുകയും അമേരിക്കയിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന നായകനും പെൺകുട്ടിയും തമ്മിലുള്ള ബന്ധം മറ്റൊരു തരത്തിലേക്കു നീങ്ങുകയും ചെയ്യുന്നു. മുന്നോട്ടുപോകുമ്പോൾ അവരുടെ ജീവിതകഥ മറ്റൊരു വിധത്തിൽ മാറിമറിയുന്നു. നായകന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിൽ ഉണ്ടാകുന്ന; പഴയ കാലഘട്ടവുമായി സാമ്യമുള്ള മറ്റൊരു പ്രതിസന്ധിയിൽ ബീജബാങ്കിലെ പെൺകുട്ടിയുമായി ഒരുമിച്ചുണ്ടായിരുന്ന കാലഘട്ടം ഓർക്കുകയാണ് അയാൾ. സാധാരണ ഇത്തരം കഥകൾ പറയുമ്പോൾ ഉള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു ആംഗിളിലാണ് ഇന്ദുഗോപൻ ഈ നോവലെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. 


വളരെ ചുരുങ്ങിയ സമയം കൊണ്ട് വായിച്ചു തീർക്കാൻ പറ്റുന്ന ഈ പുസ്തകം തീർച്ചയായും മികച്ച കഥാസന്ദർഭങ്ങൾ ഉൾക്കൊള്ളുന്നവയാണ്.

Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...