Skip to main content

വായനക്കാരൻ്റെ നിരീക്ഷണം: ആത്രേയകം - ആർ രാജശ്രീ

 




പുരാണ കഥകളുടെ പലതരത്തിലുള്ള ആഖ്യാനങ്ങൾ അടങ്ങുന്ന പുസ്തകങ്ങളോട് പണ്ടേ ഒരു ആസക്തിയുള്ള വായനക്കാരനാണ് ഞാൻ. പ്രിയപ്പെട്ട എംടി യുടെ രണ്ടാമൂഴം, ആനന്ദ് നീലകണ്ഠൻ്റെ വാനരൻ, അമിഷിന്റെ ശിവത്രയം, രാമചന്ദ്ര പരമ്പരപി കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്നിവയൊക്കെ വളരെ മികച്ച വായനാനുഭവം തന്നവയാണ്. അതിനൊപ്പം തന്നെ ചേർത്ത് നിർത്താവുന്ന മറ്റൊരു പുസ്തകമാണ് ആർ രാജശ്രീയുടെ ആത്രേയകം.  പാഞ്ചാല രാജാവിന്റെ മൂത്ത സന്തതിയായ നിരമിത്ര കുമാരന്റെ അഥവാ നിരമിത്ര കുമാരി എന്ന അനാഥ യുവത്വത്തിന്റെ കണ്ണിൽ കൂടി കണ്ട മഹാഭാരത കഥയുടെ മികച്ചൊരു ആഖ്യാനമാണ് ആത്രേയകം.

               

ഇതിഹാസങ്ങളിലൊരിടത്തും കേട്ടിട്ടില്ലാത്ത, നാഗരികതയ്ക്ക് അപരിചിതമായ, പാഞ്ചാലം, ഹസ്തിനപുരം, മദ്രം, ദശാർണ്ണം എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശം പങ്കിടുന്ന, രാജദ്രോഹികളും അജ്ഞാതശവങ്ങളും അശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന എന്നും ഔഷധഗന്ധം കുമിയുന്ന ആത്രേയകവും അവിടേക്ക് അഭയംതേടി എത്തിച്ചേരുന്ന നിരമിത്രകുമാരനുമാണ് പുസ്തകത്തിൽ ആഖ്യാതാവിന്റെ വാസസ്ഥലവും  മനസുമായി നിലകൊള്ളുന്നത്. രാജ്യതാത്പര്യങ്ങ സംരക്ഷിക്കാ വേണ്ടി ദശാണരാജകുമാരിയുമായി നടത്തുന്ന നിരമിത്രന്റെ വിവാഹത്തിലും ആ സമയത്തുണ്ടാകുന്ന പ്രശ്നങ്ങളിലുമാണ് പുസ്തകം തുടങ്ങുന്നത്. പിന്നീടുണ്ടായ സംഭവപരമ്പരകൾക്കുശേഷം ദശാർണ രാജകുമാരി പിണങ്ങിപ്പോകുകയും പാഞ്ചാലരാജാവിന് നാണക്കേടുണ്ടാകുകയും ചെയ്തശേഷം എങ്ങിനെയോ നിരമിത്ര കുമാരൻ ആത്രേയകത്തിലെത്തിയപ്പോൾ വായനക്കാരനും അവിടെ ഒരു കുടിൽ കെട്ടി താമസിക്കാനെത്തുന്നു.  കുമാരന് ജീവിതത്തിലൊരിടത്തും ലഭിക്കാത്ത അഭയവും സമാധാനവും അവിടെനിന്നു ലഭിക്കുന്നു. പാഞ്ചാലത്തിന്റെ യുവരാജാവായി ധൃഷ്ടദ്യുമ്നനും ഒപ്പം അമ്മയായ ഹരിണിയും മകൾ കൃഷ്ണയുമെത്തുന്നതോടെ ആ രാജ്യത്തിന്റെ മാത്രമല്ല മൊത്തം ഭാരതത്തിന്റെ തന്നെ ഗതിയാണ് മാറുന്നത്. ധൃഷ്ടൻ പെങ്ങളായ കൃഷ്ണ അഥവാ പാഞ്ചാലിയ്ക്ക് വരനായി പാഞ്ചാലരാജാവിനെ മുൻപ് ഒറ്റയ്ക്ക് പരാജിതനാക്കിയ അർജുനനെ കണ്ടെത്തുന്നു. അതിനുശേഷം ഉണ്ടായ പാണ്ഡവ കൗരവ യുദ്ധത്തിൽ പാഞ്ചാലരാജ്യത്തിനും നിരമിത്രനും പാണ്ഡവപക്ഷം പിടിക്കേണ്ടിവരുന്നു. എന്നാൽ ആ യുദ്ധത്തിൽ എല്ലാ നീതികളും തച്ചുടയ്ക്കുന്നത് കണ്ടുനിൽക്കാനേ നിരമിത്രനു സാധിച്ചുള്ളൂ. ചില ചതികളിൽ മനപൂർവമല്ലെങ്കിലും കാരണക്കാരനുമാകുകയും ചെയ്തു. കാലാകാലങ്ങളായി പാണ്ഡവപക്ഷത്തുനിന്നുമാത്രം കണ്ട യുദ്ധത്തിനു ഇങ്ങനൊരു നിറം കൊടുത്തത് എഴുത്തുകാരിയുടെ കഴിവിനെ എടുത്തുകാട്ടുന്നതാണ്. കൃഷ്ണനും കുന്തിയും മുതൽ അർജുനനും ധൃഷ്ടനും വരെ തങ്ങളുടെ ലക്ഷ്യത്തിലെത്താനായി സർവ നീതിയും ഖണ്ഡിച്ചാണ് പ്രവർത്തിച്ചത് എന്നാണ് നിരമിത്രന്റെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോൾ നമുക്കു തോന്നുന്നത്.

നോവലിലെ മറ്റൊരു പ്രത്യേകത ഏതാണ്ടെല്ലാ കഥാപാത്രങ്ങളുടെയും കാഴ്ചപ്പാടിനും പ്രാധാന്യം നൽകുന്നുണ്ടെന്നുള്ളതാണ്. ആത്രേയകത്തിലെ ചൂഡകൻ, ഇള, ബലൻ, ഗദൻ, പാഞ്ചാലത്തിലെ ദ്രുപദൻ, റാണി, ഹരിണി, കൃഷ്ണ, ധൃഷ്ടൻ, ദശാർണരാജാവ്, രാജകുമാരി, വിശാഖ, എന്നിവരെക്കൂടാത ഉലൂപി, ഹിഡിംബി, ഘടോൽക്കചൻ, ഇരാവൻ അശ്വസേനൻ എന്നിവരുടെയെല്ലാം കാഴ്ചപ്പാടുകൾ വായനക്കാരനിലേക്കെത്തിക്കുവാൻ എഴുത്തുകാരി ശ്രദ്ധിച്ചിട്ടുണ്ട്.

കൂടാതെ നോവലിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ എടുത്തുപറയേണ്ട ഒന്നാണ്. ചില വാക്യങ്ങളുടെ ഘടന വായനക്കാരുടെ കണ്ണു നനയിക്കുന്നതും മറ്റു ചിലവ അത്ഭുതം ഉളവാക്കുന്നവയുമാണ്.

ഏറ്റവും ഇഷ്ടപ്പെട്ട വാചകങ്ങളി ചിലത് -

തൈലം വീണു കാഴ്ച മൂടിയ രോഗിയോട് നിലാവിന്റെ ഭംഗിയെപ്പറ്റി പറയാൻ പോയ മൂഢനാണ് ഞാൻ.

നിരമിത്രൻ നിറമിഴികളോടെ കൈകൾ കൂപ്പി തിരിഞ്ഞു നോക്കാതെ നടന്നു. പിന്നിൽ ശിഥിലവും ക്ഷീണിതവുമായ ആത്രേയകം പതിയെ കണ്ണുകൾ തുറന്നടച്ചു .”

ഏതെങ്കിലും ഒരു തിരയ്ക്ക് വിഡ്ഢിയും നിസ്സാരനുമായ നിരമിത്രനോട് അലിവ് തോന്നട്ടെ എന്ന് കരുതി അയാൾ തിരമാലകളുടെ മരച്ചുവടികളിലേക്ക് കൂടുതൽ കൂടുതൽ കയറിനിന്നു .”

ഭൂമി പിളരാൻ സമ്മതിച്ച് നിന്ദയോടെ ചുണ്ടുകോട്ടി നിരമിത്രനെ നിർദ്ദയം വെളിപ്പെടുത്തി “

 

രാജാക്കന്മാരുടെ കഥകളും യുദ്ധവിജയങ്ങളും  കഥാകാലക്ഷേപസംഘങ്ങളാൽ പലമടങ്ങ് ഘോഷിച്ചിട്ടുള്ളവയാണ്. ആത്രേയകവും അങ്ങനെയൊരു സംഘത്തിന്റെ ഭാഷ്യമാണ്. എന്നാൽ പ്രധാന ഫലത്തെ, ജയത്തെ അപ്രധാനമാക്കിയതുമൂലം മറ്റുസംഘങ്ങളുടെ കഥകളാണ് കൂടുതൽ പ്രചരിച്ചത്, ഔദ്യോഗികമെന്ന രീതിയിൽ എല്ലാവരും വായിച്ചത്.

Comments

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...