ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകത്തിന് രണ്ടാം ഭാഗം ഇറങ്ങുന്നു എന്ന ഡിസി ബുക്സിന്റെ പരസ്യം കണ്ടപ്പോൾ തന്നെ ഒരു കോപ്പി കരസ്ഥമാക്കണം എന്ന് ഉറപ്പിച്ചിരുന്നു. ആ പുസ്തകം അത്രയേറെ മനസ്സിനെ സ്വാധീനിച്ചിരുന്നു. പോരാഞ്ഞ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, ആൽഫ, എന്നീ പുസ്തകങ്ങളുടെ കൂടെ കർത്താവായ ടി ഡി രാമകൃഷ്ണന്റെ എഴുത്ത് അത്രയേറെ പ്രിയപ്പെട്ടതാണ്. ഞാൻ വായിച്ച മറ്റ് പുസ്തകങ്ങളെക്കാൾ വയലൻസിന് അത്രയേറെ പ്രാധാന്യം കൊടുക്കുന്ന എഴുത്ത് രീതിയാണ് ടി ഡി യുടേത്, പക്ഷെ വായനക്കാരനെ പിടിച്ചിരുതുന്നതും. ഇത്രയൊക്കെ മനസിലിട്ടുകൊണ്ട് വായിച്ചതുകൊണ്ടാവണം കോരപ്പാപ്പൻ എന്ന ഇട്ടിക്കോര പുനർജനിച്ചത് എനിക്കൊരു ശരാശരി അനുഭവം മാത്രമായത്. ടിഡിയുടെ ലെഗസിയെ പുസ്തകം സാധൂകരിച്ചില്ല എന്നുവേണം കണക്കാക്കാൻ. അമാനുഷികനായ കോരപ്പാപ്പൻ എവിടെയും എങ്ങനെയും പ്രത്യക്ഷപ്പെടുന്നത് കാരണം വായനക്കാരനിൽ ഒരു ഉദ്വേഗം ഉണ്ടാകുന്നില്ല. പുസ്തകത്തിന്റെ ഓരോ ഭാഗത്തും ഓരോ പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ അവിടെ കോരപ്പാപ്പൻ പ്രത്യക്ഷപ്പെടുന്നു, പ്രശ്നം തീർക്കുന്നു. അതുകൊണ്ടുതന്നെ എന്തിനുവേ...