Skip to main content

വായനക്കാരന്റെ നിരീക്ഷണം : വ്യാജ സഖ്യങ്ങൾ - മനു എസ് പിള്ള



     ദന്തസിംഹാസനത്തിനുശേഷം മനുവിന്റെ എഴുത്തിനെയും പ്രസന്ന കെ വർമ്മയുടെ വിവർത്തനത്തെയും എഴുത്തിനാസ്പദമായ വിഷയത്തെയും ഒരുപോലെ ഇഷ്ടപ്പെട്ട് വാങ്ങിയ  പുസ്തകമാണ് വ്യാജ സഖ്യങ്ങൾ.

   ഇന്ത്യ ബ്രിട്ടീഷുകാരുടെ കോളനിവാഴ്ചയിലായതിനുശേഷം അവരുമായുള്ള സഖ്യം എങ്ങനെയാകണം എന്നാലോചിച്ചു കുഴങ്ങുന്ന അന്നത്തെ നാട്ടു രാജാക്കന്മാരെക്കുറിച്ചാണ് ലേഖകൻ നമ്മോട് പറയാൻ ശ്രമിക്കുന്നത്. പ്രധാനമായും രാജാ രവിവർമ്മയുടെ കാലഘട്ടത്തിൽ ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ ഭരിച്ച രാജാക്കന്മാരുടെ ഭരണരീതിയും അവർ സ്വന്തം അധികാരം വിട്ടുപോകാതിരിക്കാനും എന്നാൽ ബ്രിട്ടീഷുകാരെ ശത്രുവാക്കാതിരിക്കാനും വേണ്ടി എന്തൊക്കെയാണ് ചെയ്തത് എന്നുമാണ് പുസ്തകത്തിൽ ഉള്ളത്.  നാട്ടുരാജ്യങ്ങളിലെ രാജാക്കന്മാരെ പറ്റി നാം ആദ്യം ഓർക്കുമ്പോൾ ഒന്നുകിൽ അവർ അധികാരത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ മഥിക്കുന്നവരോ അല്ലെങ്കിൽ നാടിനെ കാക്കുന്ന ഉത്തമ മാതൃകകളോ  ആയാണ് പൊതുവെ കണക്കാക്കുന്നത്. എന്നാൽ അവർ നേരിട്ട ആശയക്കുഴപ്പങ്ങൾ ചില്ലറയൊന്നുമല്ല. ഇതേ ആശയക്കുഴപ്പം ബ്രിട്ടീഷുകാരും നേരിട്ടിരുന്നു എന്നതാണ്  രസകരമായ മറ്റൊരു കാര്യം. ഇന്ത്യയിലെ ഓരോ നാട്ടുരാജ്യങ്ങളുടെയും ഭരണരീതിയും നാട്ടുകാരുടെ ജീവിതവും ഭാഷയും വിശ്വാസവും എല്ലാം ഓരോ രീതിയിലായിരുന്നതുകൊണ്ട് ഒരൊറ്റ നിയമം ഇന്ത്യയിൽ മൊത്തം അടിച്ചേൽപ്പിക്കുവാൻ ബ്രിട്ടീഷുകാർക്ക്  കഴിഞ്ഞിരുന്നില്ല. പല തരത്തിലുള്ള ഭരണകർത്താക്കളും അവയ്ക്കൊരു വിലങ്ങ് തടിയായിരുന്നു. 

   സ്വാതന്ത്ര്യാനന്തര ഇന്ത്യയെ വാർത്തെടുക്കുന്നതിൽ നാട്ടുരാജാക്കന്മാരും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ലേഖകന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഈ രാജാക്കന്മാർ ജനനായകന്മാർ അല്ലാത്തതുകൊണ്ട് അവരുടെ നേട്ടങ്ങൾ നാം കാണാതെ പോകരുത്.  ദന്തസിംഹാസനത്തിൽ സേതുലക്ഷ്മിബായിയെയും അവരുടെ മുൻഗാമികളെയും പറ്റിയുള്ള വിവരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ, ഈ പുസ്തകത്തിൽ ഒരു "പാൻ ഇന്ത്യൻ അപ്രോച്ച്" ആണ് ലേഖകൻ നടത്തിയിരിക്കുന്നത്. അതിനു പ്രധാനമായും കാരണമായത്  കിളിമാനൂരുകാരനായ രാജാരവിവർമയും.  അദ്ദേഹം ഓരോ നാട്ടുരാജ്യങ്ങളിലും പോയി വരയ്ക്കുന്ന ചിത്രങ്ങളുടെ വിശകലനത്തിലൂടെ അതത് ഭരണകർത്താവിന്റെ മനോനിലയെ പറ്റി വരെ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. 

   "കിളിമാനൂരിലെ  കാക്കയ്ക്ക് പോലും കലയുണ്ട്" എന്ന് പഴഞ്ചൊല്ല് ആദ്യമായി കേൾക്കുന്നത് ഈ പുസ്തകത്തിൽ നിന്നാണ്. ഒരു കിളിമാനൂരുകാരൻ എന്ന നിലയ്ക്ക് രോമാഞ്ചം തോന്നുന്ന പല സന്ദർഭങ്ങളും പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെയുണ്ട്.  മനുവിന്റെ അടുത്ത പുസ്തകം വാങ്ങുവാനുള്ള ഊർജവും ഈ പുസ്തകത്തിൽ നിന്ന് തന്നെ ലഭിച്ചിട്ടുമുണ്ട് .

Comments

Post a Comment

Popular posts from this blog

വായനക്കാരൻ്റെ നിരീക്ഷണം : വിലായത്ത് ബുദ്ധ - ജി ആർ ഇന്ദുഗോപൻ

       ഒരു പുസ്തകം വായിക്കാനായി    തെരഞ്ഞെടുക്കാൻ മനസ്സിനെ കൊളുത്തിവലിക്കുന്ന എന്തെങ്കിലും ഒന്ന് വേണമല്ലോ... വിലായത്ത് ബുദ്ധ വായിക്കുവാനായി തെരഞ്ഞെടുക്കാൻ അങ്ങനെയുള്ള പല കാരണങ്ങളുണ്ടായിരുന്നു. ഏറ്റവും ആദ്യത്തേത് ഇന്ദുഗോപൻ എന്ന എഴുത്തുകാരന്റെ ബഹുമുഖത. പിന്നെ മണ്മറഞ്ഞു പോയ സച്ചി എന്ന പ്രിയ സംവിധായകൻ സിനിമയാക്കാൻ തീരുമാനിച്ച നോവൽ (ഉടനെ റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു). കൂടെ "വിലായത്ത് ബുദ്ധ" എന്ന പേരും... തെരഞ്ഞെടുപ്പ് ഒട്ടും മോശമായില്ല എന്ന് തന്നെയാണ് പുസ്തകം വായിച്ചു തീർന്നപ്പോഴും തോന്നിയത്.            പുസ്തകത്തിലേക്ക് വരുമ്പോൾ ആദ്യം എല്ലാവർക്കും എന്നപോലെ എനിക്കുമുണ്ടായ സംശയം എന്താണ് "വിലായത്ത് ബുദ്ധ" എന്നത് തന്നെയാണ്. വിലായത്ത് ബുദ്ധ എന്ന വാക്കിന്റെ അർത്ഥം "വിദേശത്തേക്ക് സഞ്ചരിക്കുന്ന ബുദ്ധൻ " എന്നതാണെങ്കിലും ചന്ദന കച്ചവടക്കാർക്കിടയിൽ അത് ഏറ്റവും ഉയർന്ന മൂല്യമുള്ള ചന്ദനത്തിന്റെ തടിയാണ്. അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്ന ,   വിദേശരാജ്യങ്ങളിൽ ബുദ്ധവിഗ്രഹങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തടി. പ്രസ്തുത ഇ...

വായനക്കാരൻ്റെ നിരീക്ഷണം: കാണുന്നതല്ല കാഴ്ചകൾ - യൂ കെ കുമാരൻ

                തക്ഷൻകുന്ന് സ്വരൂപം എന്ന പുസ്തകം വായിച്ചതിനു  ശേഷം കയ്യിൽ കിട്ടുന്ന യു കെ കുമാരന്റെ  അടുത്ത പുസ്തകമാണ് "കാണുന്നതല്ല കാഴ്ചകൾ". ആദ്യത്തെതുപോലെ ബൃഹത്തായ ഒരു നോവലല്ലെങ്കിലും, വളരെ മനോഹരമായി എഴുതിയ  ഒരു കുഞ്ഞു കൃതിയാണ് കാണുന്നതല്ല കാഴ്ചകൾ .      ട്രെയിനിലെ പുസ്തകവില്പനക്കാരനായ നന്ദൻ ആണ് ഇതിലെ പ്രധാന കഥാപാത്രം. സാധാരണ നാം കാണുന്ന പുസ്തക കച്ചവടക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് ഇദ്ദേഹം. ഒരു പുസ്തകം വിറ്റുപോകുമ്പോൾ അദ്ദേഹത്തിന് വിഷമമാണ് ഉണ്ടാകുന്നത്. അത്രമാത്രം ആത്മബന്ധം പുസ്തകങ്ങളുമായി സ്ഥാപിച്ചിരുന്ന ഒരു കച്ചവടക്കാരനാണ് നന്ദൻ... അതുകൂടാതെ കൈയിലുള്ള ഏതാണ്ട് എല്ലാ പുസ്തകങ്ങളും അദ്ദേഹം ഗഹനമായിത്തന്നെ വായിച്ചിട്ടുമുണ്ട്. ട്രെയിനിലെ ഓരോ ബോഗിയിലും ഉള്ള ഓരോ ആൾക്കാരെയും നോക്കുമ്പോൾ അവർക്ക് പുസ്തകം വേണമോ ഇല്ലയോ എന്ന് ഈ കച്ചവടക്കാരന് മനസ്സിലാക്കാൻ സാധിക്കും. അങ്ങനെയുള്ളവരുടെ അടുത്ത് മാത്രമേ നന്ദൻ പുസ്തകങ്ങൾ നിരത്തുകയുള്ളൂ. പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരെ കണ്ടു പിടിക്കുന്നതിൽ അയാൾക്കിതുവരെ തെറ്റുപറ്റിയിട്ടില്ല. നന്ദന്...

വായനക്കാരന്റെ നിരീക്ഷണം: അദൃശ്യ മുറിവുകൾ - വിഷ്ണുലാൽ സുധ

  അപസർപ്പക നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ പുത്തൻ തലമുറയിലെ മികച്ച ഒരു പുസ്തകമാണ് വിഷ്ണുലാൽ സുധ എഴുതിയ “അദൃശ്യ മുറിവുകൾ”. വായനയുടെ ഭ്രമാത്മകതയെ പരമാവധി ഉപയോഗിച്ച് എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് ഈ പുസ്തകം എന്നാണ് വായിച്ചപ്പോൾ എനിക്ക് തോന്നിയത്.    പുസ്തകത്തിലേക്ക് വന്നാൽ ഇടുക്കി ജില്ലയിലെ പുലിയന്മല എന്ന ഗ്രാമത്തിൽ അടിക്കടി ഉണ്ടാകുന്ന, ഏതാണ്ട് സമാന രീതിയിലുള്ള ആത്മഹത്യകളെയും, അത് അന്വേഷിക്കാൻ വന്ന നന്ദകുമാർ എന്ന പോലീസ് ഓഫീസറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണവുമാണ് ഇതിന്റെ ഉള്ളടക്കം. പലകാരണങ്ങളാൽ ഇവ ആത്മഹത്യകൾ അല്ല എന്ന് ഉറച്ചു വിശ്വസിച്ച നന്ദകുമാറിനും സംഘത്തിനും അങ്ങനെ വിശ്വസിക്കുന്നതിന് ഏറ്റവും ഉപോൽബലകമായ ഘടകം മിക്കവാറും എല്ലാ ആത്മഹത്യകളും നടന്ന വീടുകളിൽ ഉണ്ടായിരുന്ന ഒരു ഒറ്റക്കയ്യന്റെയും കൂടെയുള്ള ഒരു നായയുടെയും സാന്നിധ്യമായിരുന്നു. അതിന്റെ ഉള്ളറകൾ തേടി സഞ്ചരിച്ച നന്ദകുമാറിനും തന്റെ ഏറ്റവും അടുത്ത വിശ്വസ്തനായ മുരളി എന്ന പോലീസുകാരനും ഇടുക്കിയിൽ നിന്ന് ഇങ്ങ് തിരുവിതാംകൂർ വരെയും, ആസാമിലെ മയോങ് എന്ന ദുർമന്ത്രവാദത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം...